കാൽവഴുതി കുളത്തിൽ വീണു; അയൽവാസിയും മകളും രക്ഷകരായി, അജയന് പുനർജൻമം

തിരുവള്ളൂർ കൊട്ടേക്കാട്ട് അജയനെയാണ് അയൽവാസിയായ ചിത്രാ മധു കരയിലെത്തിച്ചത്. അജയന്റെ മകൾ അമൃതലക്ഷ്‌മി പ്രാഥമിക ചികിൽസ നൽകിയതോടെ രക്ഷപ്പെട്ടു.

By Senior Reporter, Malabar News
Chithra Madhu, Ajayan
അജയൻ രക്ഷകരായ ചിത്രാ മധുവിനോടും മകൾ അമൃത ലക്ഷ്‌മിയോടും ഒപ്പം (Image Courtesy; Mathrubhumi Online)
Ajwa Travels

കാൽ വഴുതി കുളത്തിലേക്ക് വീണ 56കാരന് അയൽവാസിയുടെയും മകളുടെയും സമയോചിത ഇടപെടലിൽ പുനർജൻമം. തിരുവള്ളൂർ കൊട്ടേക്കാട്ട് അജയനെയാണ് അയൽവാസിയായ ചിത്രാ മധു കരയിലെത്തിച്ചത്. അജയന്റെ മകൾ അമൃതലക്ഷ്‌മി പ്രാഥമിക ചികിൽസ നൽകിയതോടെ രക്ഷപ്പെട്ടു.

വീട്ടിലെ ബയോഗ്യാസ് പ്ളാന്റിൽ മാലിന്യം നിറച്ച് പാത്രം കുളത്തിൽ കഴുകിയെടുക്കുന്നതിനായി വീടിനോട് ചേർന്ന് നാലുവശവും സംരക്ഷണ ഭിത്തിയും കൽപ്പടവുകളുമുള്ള കുളത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് അജയൻ കാൽ വഴുതി വീണത്. വെള്ളത്തിൽ മുങ്ങിപ്പോയ അജയൻ പ്രാണന് വേണ്ടി പിടയുകയായിരുന്നു.

ഈ സമയം അജയന്റെ അമ്മയുമായി അടുക്കളഭാഗത്ത് സംസാരിച്ചുനിന്ന അയൽവാസിയായ പോത്തേഴത്ത് ചിത്രാ മധു, അജയൻ കുളത്തിലേക്ക് ഇറങ്ങിപ്പോകുന്നത് ശ്രദ്ധിച്ചിരുന്നു. കുറച്ചുകഴിഞ്ഞിട്ടും അജയനെ കാണാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടനെ മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് ചാടിയ ഇവർ അജയനെ കരയിലേക്ക് കയറ്റുകയായിരുന്നു.

അപ്പോഴേക്കും മകളും ഭാര്യ മഞ്‌ജുഷയും ഓടിയെത്തി. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും ഓടിയെത്തി. ഫിസിയോതെറാപിസ്‌റ്റായ മകൾ അജയന് സിപിആർ നൽകി. തുടർന്ന് കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയിൽ എത്തിച്ചു. രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് അജയന് ബോധം തിരിച്ചുകിട്ടിയത്. തിരുവള്ളൂരിൽ തുണിക്കട നടത്തുകയാണ് ചിത്രാ മധു.

Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE