പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ഇന്ന് രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്ത് തിരക്ക് വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞ് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇന്ന് രാവിലെ ആറുവരെയുള്ള കണക്ക് അനുസരിച്ച് 21,978 തീർഥാടകർ ദർശനം നടത്തി. ഇതിൽ സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയ 2122 പേരും ഉൾപ്പെടുന്നു. അതേസമയം, മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം.
മകരവിളക്ക് ദിനമായ 14ന് 35,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 13ന് വെർച്വൽ ക്യൂ വഴിയുള്ള 35,000 പേർ ഉൾപ്പടെ 40,000 തീർഥാടകരെയും പ്രവേശിപ്പിക്കും. മകരവിളക്ക് കഴിഞ്ഞ് ജനുവരി 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































