മുണ്ടത്തിക്കോട് സ്‌ഫോടനം; കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും

ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ സർക്കാർ പത്ത് മരണം സ്‌ഥിരീകരിച്ചു. 12 പേർ ചികിൽസയിലാണ്.

By Senior Reporter, Malabar News
Thrissur Explossion

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും. അപകട സ്‌ഥലത്ത്‌ 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ സർക്കാർ പത്ത് മരണം സ്‌ഥിരീകരിച്ചു. 12 പേർ ചികിൽസയിലാണ്.

അപകട സ്‌ഥലത്ത്‌ നിന്ന് കണ്ടെത്തിയ ഒമ്പത് മൃതദേഹങ്ങളിൽ എട്ടെണ്ണം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 32 ശരീര ഭാഗങ്ങളും ഒരു പൂർണ മൃതദേഹവുമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവയുടെ ഡിഎൻഎ പരിശോധനാ നടപടികൾ തുടരുകയാണ്.

വെടിക്കെട്ട് ഒഴിവാക്കി പൂരം എങ്ങനെ നടത്താമെന്ന കാര്യത്തിൽ ദേവസ്വങ്ങൾ തങ്ങളുടെ നിലപാട് ഇന്ന് രാവിലെ 10.30ന് തൃശൂർ കലക്‌ട്രേറ്റിൽ ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി വിഎൻ. വാസവൻ ഔദ്യോഗികമായി അറിയിക്കും. പൂരം നടത്തിപ്പിൽ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്‌. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ ദേവസ്വങ്ങൾക്കിടയിൽ ധാരണയായതായാണ് വിവരം. ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി വ്യാഴാഴ്‌ച വരെ ദുഃഖാചരണം നടത്താനും വെള്ളിയാഴ്‌ച മുതൽ പൂരച്ചടങ്ങുകൾ പതിവുപോലെ തുടരാനുമാണ് ഇരുവിഭാഗങ്ങളും ആലോചിക്കുന്നത്.

പൂരത്തിന്റെ ആചാരമായ എഴുന്നള്ളിപ്പുകളും മേളങ്ങളും മുടക്കമില്ലാതെ നടത്തണമെന്നാണ് പൊതുവികാരം. 2006ൽ പൂരത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായപ്പോഴും ആചാരങ്ങൾ മുടക്കാതെ പൂരം നടത്തിയ ചരിത്രമാണ് ദേവസ്വം അധികൃതർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE