ബംഗളൂര്: ബംഗളൂര് ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി). ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്‌തമാക്കി. നാല് ദിവസം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത ബിനീഷിനെ ഇന്നലെയാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്.
ബിനീഷിന്റെ കസ്‌റ്റഡി എൻസിബി നീട്ടി ചോദിക്കാത്തതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്. നാലു ദിവസത്തെ ചോദ്യം ചെയ്യലിൽ ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി എൻസിബി കോടതിയെ അറിയിച്ചു. ബംഗളൂരിലെ 33ആം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെയാണ് ബിനീഷിനെ എൻസിബി ചോദ്യം ചെയ്‌തത്. മയക്കുമരുന്ന് കേസിലെ സംശയാസ്‌പദമായ പണമിടപാടുകളുടെ പേരിലാണ് കഴിഞ്ഞ ദിവസം എൻസിബി ബിനീഷിനെ കസ്‌റ്റഡിയിലെടുത്തത്.
അതേസമയം, ബിനീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നവംബർ 24ന് പരിഗണിക്കും. നവംബർ 25നാണ് ബിനീഷിന്റെ ജുഡീഷ്യൽ കസ്‌റ്റഡി അവസാനിക്കുക.
National News: വെടിനിർത്തൽ ലംഘനം; പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി