മസ്‌ക്കറ്റ്: ഒമാനിൽ 10 ദിവസത്തെ സൗജന്യ സന്ദർശക വിസ അനുവദിക്കുന്നതിന് നിബന്ധന. ആനുകൂല്യം ഇന്ത്യയടക്കമുള്ള 25 രാജ്യങ്ങളിലെ എല്ലാവർക്കും ലഭിക്കില്ല. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്‌ഥിര താമസക്കാർക്കോ വിസയുള്ളവർക്കോ മാത്രമാണ് അനുമതിയെന്ന് സിവിൽ വ്യോമയാന അധികൃതർ അറിയിച്ചു. എന്നാൽ ജിസിസി രാജ്യങ്ങളിൽ തൊഴിൽ-ടൂറിസ്‌റ്റ് വിസയുള്ളരാണെങ്കിൽ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രവേശനാനുമതി ലഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
അസർബൈജാൻ, ഉസ്ബക്കിസ്‌ഥാൻ, ബെലാറസ്, താജിക്കിസ്‌ഥാൻ, കിർഗിസ്‌ഥാൻ, കസാക്കിസ്‌ഥാൻ, മെക്‌സിക്കോ, ക്യൂബ, വിയറ്റ്നാം, ഭൂട്ടാൻ തുടങ്ങിയവയാണ് ഇന്ത്യക്കു പുറമേ നിബന്ധന ബാധകമായ രാജ്യങ്ങൾ.
ഈമാസം ഒൻപതിനാണ് ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ സന്ദർശക വിസ അനുവദിക്കുന്നതായി ഒമാൻ പ്രഖ്യാപിച്ചത്. എന്നാൽ നിബന്ധനയുടെ കാര്യം അപ്പോൾ വ്യക്‌തമാക്കിയിരുന്നില്ല.
സൗജന്യ സന്ദർശക വിസ നേടുന്നവരുടെ പക്കൽ മടക്കയാത്രക്കുള്ള ടിക്കറ്റ്, 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്‌പോർട്ട്, താമസിക്കുന്ന ഹോട്ടലിൽ നിന്നുള്ള സ്‌ഥിരീകരണം, ആരോഗ്യ ഇൻഷൂറൻസ്, പ്രതിദിന ചിലവിനുള്ള പണം എന്നിവ ഉണ്ടായിരിക്കണം. വിമാന കമ്പനികൾ ഇക്കാര്യങ്ങൾ പരിശോധിച്ചു ബോധ്യപ്പെടുകയും വേണം. സന്ദർശക വിസയിൽ 10 ദിവസത്തിൽ കൂടുതൽ തങ്ങിയാൽ ഓരോ ദിവസത്തിനും 10 റിയാൽ വീതം പിഴയടക്കേണ്ടിവരും.
National News: കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂ; ആദിത്യനാഥിനെതിരെ സിസോദിയ