ലഖ്‌നൗ: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ നിശ്‌ചയിച്ച സ്‌ഥലത്ത് രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജൻമഭൂമി തീര്‍ത്ഥ ട്രസ്‌റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകക്കായി ട്രസ്‌റ്റ് ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്‌തു.
ട്രസ്‌റ്റ് മേധാവിയും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍ ചേർന്ന ക്ഷേത്ര നിര്‍മാണ കമ്മിറ്റി യോഗത്തിൽ നിലവിലെ മാതൃകയില്‍ അടിത്തറ നിര്‍മിക്കാന്‍ ആകില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ മാതൃകയില്‍ തിരുത്തലുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.
സിബിആര്‍ഐ റൂര്‍ക്കി, ഐഐടി മദ്രാസ് എന്നീ സ്‌ഥാപനങ്ങള്‍ക്ക് ഒപ്പം ലാര്‍സണ്‍ ആന്‍ഡ് ട്രുബോയിലെ എഞ്ചിനീയര്‍മാരാണ് മണ്ണ് പരിശോധന നടത്തിയിരുന്നത്. 1100 കോടി രൂപ ചിലവിൽ 2023ഓടെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി.
Read also: വിഗ്രഹങ്ങളെ അപമാനിക്കുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി; ആന്ധ്ര മുഖ്യമന്ത്രി