വയനാട്: ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്.
കഴിഞ്ഞ ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണവും വനപാലകര്‍ നടത്തുകയായിരുന്നു.
തിരച്ചില്‍ തുടങ്ങി ഏഴാം ദിവസമാണ് കടുവയെ കണ്ടെത്തുന്നത്. ഒരാഴ്ചയിലേറെയായി പ്രദേശവാസികള്‍ കടുവ ഭീതിയിലായിരുന്നു. കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥനും ആക്രമണം നേരിട്ടതോടെ പ്രദേശത്തു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Malabar News: മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു