ന്യൂഡെൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യ അടിസ്‌ഥാനത്തിൽ കയറ്റുമതി ചെയ്‌തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വാക്‌സിൻ ആവശ്യകതക്കാണ് പ്രഥമ പരിഗണനയെന്നും ഇതിനെ അടിസ്‌ഥാനമാക്കിയാണ് സൗഹൃദ രാഷ്‌ട്രങ്ങൾക്ക് വാക്‌സിൻ നൽകുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
ജനുവരി മുതലാണ് വാക്‌സിൻ കയറ്റുമതി ആരംഭിച്ചത്. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്‌സിൻ ഡോസുകൾ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്‌സിനുകൾ വാണിജ്യ അടിസ്‌ഥാനത്തിലും കയറ്റുമതി ചെയ്‌തു. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്‌സിനാണ് വിദേശരാജ്യങ്ങൾക്ക് നൽകിയതെന്നും മന്ത്രി വിശദീകരിച്ചു.
Read Also: കാമ്പയിന്‍-12; ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍