ബെയ്ജിംഗ്: ഇന്ത്യയുടെ ആശങ്കകള്‍ അവഗണിച്ച് ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട്. അരുണാചല്‍പ്രദേശ് അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍, ബ്രഹ്മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന 14ആം പഞ്ചവൽസര പദ്ധതി ചൈനീസ് പാര്‍ലമെന്റ് അംഗീകരിച്ചു. ഇന്ത്യയും ബംഗ്ളാദേശും ആശങ്ക അറിയിച്ചിരിക്കുന്ന മേഖലയില്‍ തന്നെയാണ് അണക്കെട്ട് നിര്‍മിക്കാന്‍ ചൈനയുടെ നീക്കം.
ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ ചൈന തള്ളുകയായിരുന്നു. ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കുമെന്നാണ് സൂചന. നദീജലം ഒഴുകിയെത്തുന്ന രാജ്യങ്ങളുടെ താല്പര്യങ്ങള് ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് ഇന്ത്യ ഉന്നയിക്കുന്ന ആവശ്യം. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ് പദ്ധതികള്‍ അംഗീകരിച്ചത്. രാജ്യവികസനം ത്വരിതപ്പെടുത്തുന്ന 60 നിര്‍ദേശങ്ങൾക്കാണ് അംഗീകാരം.
Read Also: മോദി മോഡൽ രാഷ്ട്രീയത്തിന് എതിരായ പോരാട്ടത്തിന് കോൺഗ്രസ് തയ്യാർ; പി ചിദംബരം