മലപ്പുറം: വളാഞ്ചേരിയിൽ 21കാരിയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് മൃതദേഹത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടേതെന്ന് സ്ഥിരീകരിക്കാനായി മൃതദേഹം പുറത്തേക്ക് എടുത്ത് പരിശോധന നടത്തിയിട്ടില്ല. മാർച്ച് 10 മുതലാണ് ചോറ്റൂർ സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്.
മലപ്പുറം വെട്ടിച്ചിറയിലെ ദന്താശുപത്രിയിൽ സഹായി ആയി ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. രാവിലെ ജോലിക്ക് പോകുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു പെൺകുട്ടി. എന്നാൽ ജോലി സ്ഥലത്ത് പെൺകുട്ടി എത്തിയില്ല. ഇതിന് പിന്നാലെ വീട്ടുകാരും ക്ളിനിക് അധികൃതരും പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശങ്ങൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒരു തവണ ബെല്ലടിക്കുകയും എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കഴിഞ്ഞ 40 ദിവസത്തോളമായി പെൺകുട്ടിയെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Malabar News: ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ