ചെന്നൈ: ചെന്നൈ അറുമ്പക്കത്ത് ബാങ്ക് കൊള്ളയിടിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. ഫെഡ്ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ശനിയാഴ്‌ച ഉച്ചക്കാണ് ആയുധധാരികളായ സംഘം അറുമ്പക്കത്തെ റസാഖ് ഗാര്‍ഡന്‍ മേഖലയിലെ ബാങ്കിലെത്തിയത്.
സുരക്ഷാ ജീവനക്കാരന് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയതിന് ശേഷം അകത്തുകടന്ന ഇവര്‍ മറ്റ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ലോക്കറുകളുടെ താക്കോല്‍ വാങ്ങിയതിന് ശേഷം ബാങ്ക് മാനേജരേയും മറ്റ് ചിലരേയും ശൗചാലയത്തില്‍ പൂട്ടിയിടുകയും ചെയ്‌തു. ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതിന് ശേഷം സംഘം രക്ഷപ്പെട്ടു. ബാങ്കിനുള്ളിലെയും പുറത്തേയും സിസിടിവി ക്യാമറകളും സംഘം തകര്‍ത്തിട്ടുണ്ട്.
20 കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തത്. സുരക്ഷാ ജീവനക്കാരന്‍ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുരുകന്‍ എന്നുപേരുള്ള ജീവനക്കാരനാണ് കവര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കിയതെന്ന് തിരിച്ചറിഞ്ഞു. മുരുകന്റെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
Read Also: രണ്ടായിരം വെടിയുണ്ടകളുമായി ഡെൽഹിയിൽ അജ്‌മൽ, റാഷിദ് എന്നിവരുൾപ്പടെ ആറുപേര്‍ അറസ്‌റ്റിൽ