തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ അമർദീപ്- റബീന ദേവി ദമ്പതികളുടെ മകൾ ദേവിയെയാണ് കാണാതായത്. ഓൾസെയിന്റ്‌സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ ഒരുമണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
സഹോദരങ്ങൾക്കൊപ്പം കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു എന്നും രക്ഷിതാക്കൾ പറയുന്നു. അതേസമയം, സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരു സ്‌കൂട്ടർ സമീപത്ത് കണ്ടതായി മൊഴിയുണ്ട്. മഞ്ഞ സ്‌കൂട്ടറാണ് വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാതായ കുട്ടിയുടെ മൂത്ത സഹോദരൻ വെളിപ്പെടുത്തി. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പോലീസ്.
മഞ്ഞ നിറത്തിലുള്ള ആക്‌ടീവ സ്‌കൂട്ടർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒഴിഞ്ഞ സ്‌ഥലങ്ങൾ, റെയിൽവേ, ബസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്. ഓൾസെയിന്റ്‌സ് കോളേജിന് സമീപത്തെ റെയിൽവേ ട്രാക്കിന് അടുത്താണ് സഹോദരങ്ങൾക്കൊപ്പം കൊതുകുവലക്കുള്ളിൽ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.
Most Read| പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്; ഉത്തരവിറക്കി