ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിനെന്ന് റിപ്പോർട്. 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ് പറഞ്ഞു.
“ഞങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമികലക്ഷ്യം. അഖിലേഷ് നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ന് ഞങ്ങള്‍ തമ്മിൽ സംസാരിച്ചു”- സഞ്‌ജയ് സിംഗ് പറഞ്ഞു. തിങ്കളാഴ്‌ച എസ്‌പി തലവന്‍ മുലായം സിംഗ് യാദവുമായും സഞ്‌ജയ് സിംഗ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇദ്ദേഹത്തിനാണ് ആം ആദ്മിയുടെ ഉത്തര്‍പ്രദേശിലെ ചുമതല.
ആര്‍എല്‍ഡി, എസ്ബിഎസ്‌പി, ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളുമായും എസ്‌പി ചർച്ച നടത്തുന്നുണ്ട്. ഇവ അന്തിമഘട്ടത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്. കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു എസ്‌പി തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ ഇത്തവണ ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തുക എന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
Read also: റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കും; രാജസ്‌ഥാൻ മന്ത്രി