പാരിസ്: രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ പിന്തുണയുമായി ലോകരാജ്യങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങള്‍ ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോൺ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യക്ക് വേണ്ട എല്ലാ പിന്തുണയും ഈ ഘട്ടത്തില്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
❝I want to send a message of solidarity to the Indian people, facing a resurgence of COVID-19 cases. France is with you in this struggle, which spares no-one. We stand ready to provide our support.❞
— President Emmanuel Macron
— Emmanuel Lenain (@FranceinIndia) April 23, 2021
അതേസമയം ഇന്ത്യയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും മരുന്നുകള്‍ക്കും പ്രതിസന്ധി നേരിടവെ സഹായ വാഗ്‌ദാനവുമായി റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജനും കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
4 ലക്ഷത്തോളം റെംഡെസിവര്‍ മരുന്നുകളാണ് റഷ്യയില്‍ നിന്നും എത്തുന്നത്. ഒപ്പം ഓക്‌സിജന്‍ സിലിണ്ടറുകളും കപ്പല്‍ വഴി ഇന്ത്യയിലെത്തും. 15 ദിവസത്തിനുള്ളില്‍ ഇവ ഇന്ത്യയിലെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
Read Also: ഓക്‌സിജനു വേണ്ടി ഞാൻ ആരോടാണ് സർ സംസാരിക്കേണ്ടത്? മോദിയോട് കെജ്‌രിവാൾ