‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത്‌ വിജയ്

വിജയ് സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി ഉള്ളതാണ്. തന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ചു കാലമായി വിജയ് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

By Trainee Reporter, Malabar News
vijay
Ajwa Travels

ചെന്നൈ: ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത്‌ തമിഴ് സൂപ്പർതാരം വിജയ്. ‘തമിഴക വെട്രി കഴകം’ എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡെൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

വിജയ് സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി ഉള്ളതാണ്. തന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ചു കാലമായി വിജയ് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. സിനിമകളുടെ പ്രൊമോഷണൽ വേദികളിൽ വരെ വിജയ്‌യിൽ നിന്ന് ആരാധകർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ചായിരുന്നു.

വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യവാരം ഉണ്ടായേക്കുമെന്നും പാർട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. തമിഴ്‌നാട്ടിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വർഷം ചെന്നൈയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിർധന വിദ്യാർഥികൾക്ക് പഠനത്തിന് സൗകര്യം നൽകുന്ന ട്യൂഷൻ സെന്ററുകൾ വിജയ് മക്കൾ ഇയക്കം ആരംഭിച്ചിരുന്നു. കർഷകർക്ക് സൗജന്യമായി കന്നുകാലികളെ നൽകാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Most Read| വിസാ ഫീസുകൾ കുത്തനെ ഉയർത്തി യുഎസ്; ഇന്ത്യക്കാർക്ക് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE