മെയ്‌ക് ഇന്‍ ഇന്ത്യ പ്രഹസനം മാത്രം; വിമർശിച്ച് അധിര്‍ രഞ്‌ജന്‍ ചൗധരി

By News Bureau, Malabar News
Ajwa Travels

ഡെൽഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കേന്ദ്രത്തിന്റെ ‘മെയ്‌ക് ഇന്‍ ഇന്ത്യ’യ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി. മെയ്‌ക് ഇന്‍ ഇന്ത്യ എന്നത് കേന്ദ്രത്തിന്റെ വെറുമൊരു പ്രഹസനം മാത്രമാണെന്നാണ് ചൗധരിയുടെ വിമർശനം.

രാജ്യത്തേക്ക് ചൈനയില്‍ നിന്നും വ്യാപകമായി സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമർശനം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണെന്ന് ചൗധരി പറയുന്നു.

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരകമ്മി 69 മില്യണ്‍ ഡോളറാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി. മെയ്‌ക് ഇന്‍ ഇന്ത്യ വിജയകരമാണെങ്കില്‍ ഇപ്പോഴും നമ്മള്‍ എന്തിന് ചൈനയെ ആശ്രയിക്കുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണെമന്നും അധിര്‍ രഞ്‌ജന്‍ ചൗധരി പറഞ്ഞു.

മെയ്‌ക് ഇന്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചരക്കുകള്‍ ചൈനയില്‍ നിന്ന് വ്യാപകമായി ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെയും വിമര്‍ശനങ്ങള്‍.

ചൈനയെ ഈ വിധത്തില്‍ ആശ്രയിക്കുകയാണെങ്കില്‍ മെയ്‌ക് ഇന്‍ ഇന്ത്യ പരിപാടിക്ക് ‘ബൈ ഫ്രം ചൈന’ എന്ന് പേരുമാറ്റുന്നതാകും നല്ലതെന്നായിരുന്നു രാഹുലിന്റെ പരിഹാസം. രാജ്യത്തെ അസംഘടിത തൊഴില്‍ മേഖലയെ മോദി സര്‍ക്കാര്‍ തകര്‍ത്തെന്ന് പറഞ്ഞ രാഹുൽ കോര്‍പറേറ്റുകളെയും വന്‍കിട വ്യവസായങ്ങളേയും മാത്രം പ്രോൽസാഹിപ്പിച്ചുകൊണ്ട് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തൂത്തെറിഞ്ഞെന്നും കുറ്റപ്പെടുത്തി.

Most Read: സ്വപ്‌നയുടെ ആരോപണങ്ങൾ; പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE