തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് പരാതിക്കാരിയായ അനുപമ. ആരോപണ വിധേയരെ മാറ്റി നിർത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.
ആരോപണ വിധേയർ അധികാര സ്‌ഥാനത്ത് തുടർന്നാൽ തെളിവ് നശിപ്പിക്കും. താൽകാലികമായെങ്കിലും ആരോപണ വിധേയരെ മാറ്റി നിർത്തണം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സിഡബ്ള്യുസി ചെയർപേഴ്‌സണെയും സ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന് അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിന് ഇറങ്ങുമെന്നും അനുപമ വ്യക്‌തമാക്കി.
കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകൾ നടത്താനും അധികാര സ്‌ഥാനത്ത് തുടരുന്നവർക്ക് സാധിക്കും. അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമല്ലെങ്കിൽ ഇവരെ മാറ്റണം. കുഞ്ഞിനെ ആദ്യം കിട്ടിയപ്പോൾ പെൺകുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാൻ അധിക സമയം വേണ്ട. തന്റെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്നും അനുപമ ചോദിക്കുന്നു.
Most Read: ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ല; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്