ദത്ത് വിവാദം; തെറ്റ് പറ്റിയിട്ടില്ല, കുറ്റം തെളിയുംവരെ ഷിജു ഖാന് പിന്തുണയെന്ന് സിപിഎം

By Desk Reporter, Malabar News
Baby-Abduction-Complaint
ആനാവൂർ നാഗപ്പൻ, ഷിജു ഖാൻ
Ajwa Travels

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കോ ഷിജു ഖാനോ വീഴ്‌ച പറ്റിയെന്ന് കരുതുന്നില്ല. നിയമവിരുദ്ധമായി അവരെന്തെങ്കിലും ചെയ്‌തെന്ന് അന്വേഷണ റിപ്പോർട് ലഭിക്കാതെ അവരെ കുറ്റക്കാരെന്ന് പറയാന്‍ സാധിക്കില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയുന്നത് വരെ പാര്‍ട്ടി അദ്ദേഹത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

“കുഞ്ഞിനെ നിയമപരമായി ദത്ത് നല്‍കുന്നതിന് മുമ്പുവരെ ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. നിയമപരമായി ദത്ത് കൊടുത്തതിന് ശേഷം കോടതി മുഖേനയായിരിക്കും നടപടികള്‍. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. അമ്മക്ക് കുഞ്ഞിനെ കിട്ടുക എന്നത് മൗലിക അവകാശമാണ്,”- അദ്ദേഹം പറയുന്നു.

അതേസമയം, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്‌ടർ ടിവി അനുപമയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. റിപ്പോർട് കോടതിയില്‍ വന്നതിന് ശേഷമേ ആരുടെയെങ്കിലും ഭാഗത്ത് വീഴ്‌ചയുണ്ടായെന്ന് സ്‌ഥിരീകരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read:  എറണാകുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമം; ഭർത്താവ് ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE