കാബൂൾ: അനിശ്‌ചിതത്വത്തിന് ഒടുവിൽ അഫ്‌ഗാനിസ്‌ഥാൻ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി. നിലവിലെ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജിവെക്കുകയും ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നുമാണ് റിപ്പോർട്. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്‌ദുൾ ബറാദര്‍ പുതിയ പ്രസിഡണ്ടായി ചുമതലയേല്‍ക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
അഫ്‌ഗാനില്‍ അധികാര കൈമാറ്റം സമാധാനപരം ആയിരിക്കുമെന്ന് അഫ്‌ഗാൻ ആഭ്യന്തരമന്ത്രി അബ്‌ദുൾ സത്താര്‍ മിര്‍സാക്ക്‌വല്‍ പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാവരുത്, കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തിനില്ലെന്ന് താലിബാനും നേരത്തെ വ്യക്‌തമാക്കിയിരുന്നു. അതേസമയം, അഫ്‌ഗാൻ വിഷയം ചര്‍ച്ചചെയ്യാന്‍ യുഎന്‍ രക്ഷാസമിതി ഉടന്‍ യോഗം ചേരുമെന്ന് റഷ്യ വ്യക്‌തമാക്കി. റഷ്യന്‍ വിദേശകാര്യമന്ത്രി സമീര്‍ കാബുലോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്.
Also Read: ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് വീഡിയോ; നടി മീര മിഥുന്‍ അറസ്‌റ്റില്‍