ന്യൂഡെൽഹി: താലിബാൻ ഭരണം ഏറ്റെടുത്ത അഫ്‌ഗാനിസ്‌ഥാനിൽ അടിയന്തിരമായി വിമാനം ഇറക്കാൻ തീരുമാനിച്ച് ഇന്ത്യ. ഡെൽഹിയിൽ നിന്നും ഇന്ന് ഉച്ചക്ക് 12.30ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി കാബൂലേക്ക് പുറപ്പെടും. കൂടാതെ 2 വിമാനങ്ങൾ കൂടി അടിയന്തിര യാത്രക്ക് തയ്യാറാക്കി നിർത്തണമെന്ന് എയർ ഇന്ത്യക്ക് കേന്ദ്രസർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഏത് നിമിഷവും സ്‌ഥിതിഗതികൾ മാറിമാറിയാൻ സാധ്യതയുള്ളതിനാൽ അഫ്‌ഗാനിസ്‌ഥാനിൽ നിന്നും ഡെൽഹിയിലേക്കുള്ള അടിയന്തിര യാത്രക്ക് തയ്യാറെടുത്തിരിക്കാൻ ജീവനക്കാർക്കും ഇന്ത്യ നിർദ്ദേശം നൽകി. എന്നാൽ കാബൂൾ വിമാനത്താവളത്തിൽ നിലവിൽ രാജ്യം വിടാനുള്ള യാത്രക്കാരുടെ തിരക്ക് രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിനെ നാല് വശത്തു നിന്നും താലിബാൻ വളഞ്ഞതോടെ ചെറുത്ത് നിൽക്കാൻ കഴിയാതെ അഫ്‌ഗാൻ സൈന്യം പിൻമാറുകയായിരുന്നു. പിന്നാലെ കാബൂളിൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ താലിബാന്‍ പതാക ഉയർത്തിയതോടെ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്‌ഥാന്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
Read also: പാര്‍ട്ടി വിട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്‌മിതാ ദേവ്