കൊല്‍ക്കത്ത: ബംഗാളിലെ പലയിടങ്ങളിലും വന്‍ തോതില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ അല്‍ ഖ്വയിദ പദ്ധതി തയ്യറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് (ഐബി). സാധാരണക്കാര്‍ക്ക് ഇടയില്‍ കഴിയുന്ന സ്‌ളീപ്പര്‍ സെല്ലുകള്‍ എന്ന വിളിപ്പേരുള്ള ചാവേറുകള്‍ വഴിയാണ് ആക്രമണം നടത്താന്‍ സംഘടന പദ്ധതി തയ്യാറാക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ അഞ്ചിനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഐബി സമര്‍പ്പിച്ചത്.
വിദേശ സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും, തദ്ദേശീയരായ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ബംഗാളിലും കേരളത്തിലുമായി പിടിയിലായ അല്‍ ഖ്വയിദ ഭീകരര്‍ ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎക്ക് നല്‍കിയിട്ടുണ്ട്.
സമൂഹ മാദ്ധ്യമങ്ങള്‍ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയാണ് പാക്കിസ്‌ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും വിവരങ്ങളുണ്ട്.
ഇതിന് വേണ്ടി പെഷവാര്‍, കറാച്ചി എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗാളിലെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളെ ഉള്‍പ്പടെ സംഘം ഉന്നം വെക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പതിനൊന്ന് പേരെയോളം ദേശീയ അന്വേഷണ ഏജന്‍സി കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read Also: മാഫിയ തലവന്‍ വികാസ് ദുബെയുമായി ബന്ധം; മുന്‍ പോലീസ് മേധാവിക്ക് സസ്‌പെൻഷന്‍