പാലക്കാട്: ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു. ഡാമിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ 12 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അണക്കെട്ട് തുറന്നത്. 1050 പരമാവധി സംഭരണ ശേഷിയുള്ള ഡാമിന്റെ ജലനിരപ്പ് നിലവിൽ 1049.05 അടിയാണ്.
സെക്കന്റിൽ 1423 അടി ജലമാണ് ഡാമിൽ നിന്നും ഒഴുക്കിവിടുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അണക്കെട്ടിൽ നിന്നുള്ള വെളളം പുഴകളിൽ എത്തും. ഇതേതുടർന്ന് പാലക്കാട് ജില്ലയിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. എന്നാൽ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
ഒരാഴ്‌ച മുൻപ് ഒരു മുന്നറിയിപ്പും നൽകാതെ തമിഴ്‌നാട് സർക്കാരിർ ഡാം തുറന്നത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഇതിനെ തുടർന്ന് ചിറ്റൂർ പുഴ നിറഞ്ഞൊഴുകിയിരുന്നു. യാക്കര പുഴയിലും അധിക വെള്ളം എത്തിയിരുന്നു. ഇതേ തുടർന്ന് പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം, മുന്നറിയിപ്പില്ലാതെ ജലം ഒഴുക്കിയതിൽ ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Most Read: ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു