ന്യൂഡെൽഹി: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്‌ഥ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. രാവിലെ 6 മുതൽ വൈകിട്ട് 8 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
പണിമുടക്കുന്ന വ്യാപാരികൾ രാജ്യത്തെ 1,500 സ്‌ഥലങ്ങളിൽ ധർണ നടത്തും. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ ഒരുലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കുന്നുണ്ട്. ഇ-വേ ബില്ലിന് പകരം ഇ-ഇമ്പോഴ്‌സ് നൽകണമെന്നും ഡീസൽ വില ഉടൻ കുറക്കണമെന്നുമാണ് ട്രേഡേഴ്‌സിന്റെ ആവശ്യം.
അതേസമയം, ഇന്ധനവില വർധനവിന് എതിരെ ഒരു വിഭാഗം ട്രാൻസ്‌പോർട്ടേഴ്‌സ്, ട്രേഡ് യൂണിയനുകൾ ഇന്ന് നടത്തുന്ന ബന്ദിന് സംയുക്‌ത കിസാൻ മോർച്ച പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന് കർഷകർ പിന്തുണ നൽകണമെന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌തു. ട്രാൻസ്‌പോർട്ട്, ട്രേഡ് യൂണിയനുകൾ എന്നിവ നടത്തുന്ന ഭാരത് ബന്ദ് വിജയകരമാക്കാൻ കർഷകർ മുന്നിട്ടിറങ്ങണം എന്നുമാണ് കിസാൻ മോർച്ചയുടെ ആഹ്വാനം.
Read also: മംഗലാപുരം എക്സ്പ്രസിൽ സ്‍ഫോടക വസ്‌തു ശേഖരം; യാത്രക്കാരി കസ്‌റ്റഡിയിൽ