ന്യൂഡെൽഹി: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കത്തത് അടക്കമുള്ള കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്‌ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്‌ത ‘ഗ്രാമീൺ ഭാരത് ബന്ദ് നാളെ’. രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെയാണ് ബന്ദ്. പ്രധാന നഗരങ്ങളിൽ ഉച്ചയ്‌ക്ക് 12 മുതൽ നാലുവരെ റോഡ് തടയൽ ഉൾപ്പടെ ഉണ്ടാകും.
കർഷക സംഘടനകൾക്ക് പുറമെ വ്യാപാരികൾ, വിളകൾ കയറ്റുമതി ചെയ്യുന്നവർ എന്നിവരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ജനജീവിതത്തിന് തടസമുണ്ടാകില്ല. രാവിലെ പത്ത് മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്‌ഥാന സമരസമിതി കോ-ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാർ അറിയിച്ചു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!