തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. വിമാനത്താവളത്തില്‍ കയര്‍ കെട്ടി മാദ്ധ്യമ പ്രവര്‍ത്തകരെ വേര്‍തിരിക്കുകയായിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ അടുത്തെത്താനുള്ള ശ്രമങ്ങളെ പോലീസ് പ്രതിരോധിച്ചു.
സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്‌ട്രീയമായ ആയുധമാക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി കസേരയില്‍ ഒരു മണിക്കൂര്‍ പോലുമിരിക്കാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. തന്റെ ആരോപണങ്ങള്‍ ശരിയായെന്നും മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നുമാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍.
ഗുരുതരമായ ആരോപണമാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെടി ജലീൽ എന്നിവർക്കെതിരെ സ്വപ്‌ന രഹസ്യമൊഴി നൽകി. 2016ൽ മുഖ്യമന്ത്രിയുടെ ബാഗിൽ കറൻസി കടത്തിയെന്നായിരുന്നു ആരോപണം. കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം കൊടുത്തുവിട്ട പത്രങ്ങളിൽ ലോഹവസ്‌തുക്കൾ ഉണ്ടായിരുന്നതായും സ്വപ്‌ന പറഞ്ഞു.
Most Read: വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായി ഹെൽമെറ്റ്; ദമ്പതികൾക്ക് കയ്യടി