തിരിച്ചടിയുമായി അമേരിക്കയും ബ്രിട്ടനും; യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം

കമാൻഡ് സെന്ററും ആയുധ കേന്ദ്രവുമടക്കം 36 ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്.

By Trainee Reporter, Malabar News
Houthi
Representational Image
Ajwa Travels

വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് അമേരിക്ക. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. കമാൻഡ് സെന്ററും ആയുധ കേന്ദ്രവുമടക്കം 36 ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്.

ആഗോളവ്യാപാരത്തെ തടസപ്പെടുത്തുകയും മനുഷ്യജീവനുകൾ അപകടത്തിലാക്കുകയും ചെയ്‌തുകൊണ്ട്‌ ചെങ്കടലിൽ ഹൂതികൾ നടത്തിയ അക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്ന് അമേരിക്ക പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചിരുന്നു. ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ 85 ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം.

ജനുവരി 28ന് നടന്ന ആക്രമണത്തിനുള്ള ആദ്യ തിരിച്ചടിയാണ് ഇതെന്നും, ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ മുതലാണ് ഹൂതികൾ ചെങ്കടലിനെ ലക്ഷ്യമാക്കി കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. ഇസ്രയേൽ- ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ പലസ്‌തീനിനെ പിന്തുണച്ചുകൊണ്ട് ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ ആക്രമണം.

ജനുവരി 28ന് വടക്കൻ ജോർദാനിലെ യുഎസ് സൈനിക ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും 40ലേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ 85 ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏകപക്ഷീയമായ ആക്രമണം നടത്തിയത്. പിന്നാലെ സംയുക്‌ത ആക്രമണവുമായി അമേരിക്കക്കൊപ്പം ബ്രിട്ടനും രംഗത്തെത്തി.

Most Read| തികച്ചും അവിശ്വസനീയം; മലപ്പുറത്ത് പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച് യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE