വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷന്‍ സംവാദം റദ്ദാക്കി. വിര്‍ച്വല്‍ സംവാദത്തിന് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം വേണ്ടെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും സംവാദ കമ്മീഷനും നിലപാടെടുത്തിരുന്നു. രണ്ടാമത്തെ സംവാദം ഈ മാസം 15ന് നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ഭേദമാകാതെ സംവാദത്തിന് ഇല്ലെന്ന് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. ട്രംപിന് കോവിഡ് ഉണ്ടെന്നാണ് കരുതുന്നതെന്നും അതിനാല്‍ സംവാദം നടത്തരുതെന്നും ഇദ്ദേഹം വ്യക്തമാക്കി.
ട്രംപും ബൈഡനും തമ്മില്‍ 3 സംവാദങ്ങളാണ് നടക്കേണ്ടിയിരുന്നത്. ഇതില്‍ ആദ്യത്തെ സംവാദം സെപ്റ്റംബര്‍ 29ന് നടന്നു. സംവാദത്തില്‍ പ്രസിഡന്റ് ട്രംപിനെതിരെ ബൈഡന്‍ ആഞ്ഞടിച്ചത് വലിയ വാര്‍ത്തയായിരുന്നു. അവസാന സംവാദം ഈ മാസം 22നാണ് തീരുമാനിച്ചിരിക്കുന്നത്.
Related news: ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്ററ് കമല പ്രസിഡണ്ടായി മാറും; ഡൊണാള്‍ഡ് ട്രംപ്