ലക്‌നൗ: കോവിഡ് പ്രോട്ടോകോൾ വീണ്ടും ലംഘിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ. ഉത്തർപ്രദേശിലെ കൈരാനയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
ശനിയാഴ്‌ചയാണ് കൈരാന ജില്ലയിൽ അമിത്ഷാ ഭവന സന്ദർശനം നടത്തിയത്. എന്നാൽ അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നില്ല കൂടാതെ പ്രചരണത്തിൽ സംസ്‌ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അമിത്ഷായുടെ ഭവന സന്ദർശനത്തിനിടെ നിരവധി പേർ തടിച്ചുകൂടിയെന്നും കോവിഡ് മാനദണ്ഡങ്ങൾ പരസ്യമായി ലംഘിച്ചുവെന്നും പരാതിയിലുണ്ട്. ഇതു കൂടാതെ രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന വേദിയിലും അമിത്ഷാ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായ ‘മാസ്‌ക്’ ധരിക്കാതെയാണ് എത്തിയത്. കോവിഡ് ചട്ടങ്ങൾ തുടർച്ചയായി ലംഘിച്ചതിന് ബിജെപിക്കും അമിത്ഷായ്‌ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് എസ്‌പിയുടെ ആവശ്യം.
Most Read: ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്‌തു