ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്താകെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അഗ്‌നിവീറുകൾക്ക് ജോലി വാഗ്‌ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത്. അഗ്‌നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധരാണെന്ന് അദ്ദേഹം അറിയിച്ചു. അഗ്‌നിപഥ് പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ ആക്രമണങ്ങളെ ആനന്ദ് മഹീന്ദ്ര അപലപിക്കുകയും ചെയ്‌തു.
Saddened by the violence around the #Agneepath program. When the scheme was mooted last year I stated-& I repeat-the discipline & skills Agniveers gain will make them eminently employable. The Mahindra Group welcomes the opportunity to recruit such trained, capable young people
— anand mahindra (@anandmahindra) June 20, 2022
‘അഗ്‌നിപഥ് പ്രതിഷേധങ്ങളിലെ അക്രമങ്ങളിൽ ദുഖമുണ്ട്. അഗ്‌നി വീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വർഷം പദ്ധതി ആവിഷ്‌കരിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു. അത് ഇപ്പോഴും ആവർത്തിക്കുന്നു. പദ്ധതിക്ക് കീഴിൽ പരിശീലനം ലഭിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരം മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു’; ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
കോർപറേറ്റ് മേഖലയിൽ അഗ്‌നിവീറുകൾക്ക് വലിയ തൊഴിലവസരങ്ങളുണ്ട്. നേതൃത്വം, ടീം വർക്ക്, ശാരീരിക പരിശീലനം എന്നിവ ഉപയോഗിച്ച് വ്യവസായത്തിന് അനിയോജ്യമായ പ്രൊഫഷണൽ പരിഹാരങ്ങൾ അഗ്‌നിവീറുകൾ നൽകുന്നു. ഓപ്പറേഷൻസ്, അഡ്‌മിനിസ്‌ട്രേഷൻ തുടങ്ങി ചെയിൻ മാനേജ്‌മെന്റ് സപ്‌ളൈ വരെയുള്ള കാര്യങ്ങളിൽ അവരെ ഉപയോഗിക്കാമെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.
അതേസമയം, അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ബിഹാറിലാണ് അതിരൂക്ഷമായ പ്രതിഷേധം നടക്കുന്നത്. സംസ്‌ഥാനങ്ങളിലെ 20 ജില്ലകളിൽ ഇന്റർനെറ്റ് സേവനത്തിന് വിലക്കേർപ്പെടുത്തി. 350 ട്രെയിനുകൾ റദ്ദാക്കി. പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമുണ്ട്.
Most Read: അവയവമാറ്റം വൈകി, രോഗി മരിച്ചു; മെഡിക്കൽ കോളേജിനെതിരെ പരാതി