കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും മാസത്തിൽ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്നും ആണ് വ്യവസ്‌ഥ.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 28ആം തീയതിയാണ് കസ്‌റ്റംസ് അർജുനെ അറസ്‌റ്റ് ചെയ്‌തത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി നടത്തിയ നിരവധി സ്വർണക്കടത്തിൽ അർജുന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Malabar News: നാദാപുരത്ത് സ്‌റ്റീൽ ബോംബുകള്‍ കണ്ടെത്തി