ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അസാനി’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. നിലവിൽ ഒഡീഷാ തീരത്ത് നിന്ന് എണ്ണൂറ് കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യം. ചൊവ്വാഴ്‌ചയോടെ ആന്ധ്രാ- ഒഡീഷാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് മൽസ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷയിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്‌ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബംഗാളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആന്ധ്രയിലും കനത്ത മഴ ലഭിച്ചേക്കും. തിങ്കളാഴ്‌ച ആന്ധ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മഴക്കും സാധ്യതയുണ്ട്. പശ്‌ചിമ ബംഗാളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപകട സാഹചര്യം കണക്കിലെടുത്ത് തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ച് തുടങ്ങി. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ, മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിനെ കരുത്തണമെന്നും മുന്നറിയിപ്പുണ്ട്.
Most Read: തമിഴ്‌നാട്ടിൽ ഷവർമ നിരോധനം പരിഗണനയിലെന്ന് ആരോഗ്യമന്ത്രി