ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മേല്‍നോട്ടത്തിന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള നേതാക്കളെ നിയോഗിച്ച് എഐസിസി. ഗെഹ്‌ലോട്ടിനെ കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര, മുന്‍ ഗോവ മുഖ്യമന്ത്രി ലൂസീനോ ഫെലോറോ എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
തമിഴ്നാടിന്റേയും പുതുച്ചേരിയുടേയും ചുമതല എം വീരപ്പമൊയ്‌ലി, എംഎം പള്ളം രാജു, നിതിൻ റാവത്ത് എന്നിവര്‍ക്ക് നല്‍കി. ബികെ ഹരിപ്രസാദ്, അലാമിഗിര്‍ ആലം, വിജയ് ഇന്ദര്‍ സിംഗ്ള എന്നിവര്‍ പശ്‌ചിമ ബംഗാളിന്റെ ചുമതല വഹിക്കും. അസമിന്റെ ചുമതല ഭൂപേഷ് ഭാഗല്‍, മുകുള്‍ വാസ്‌നിക്, ഷക്കീല്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കാണ്.
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനൊപ്പം ചേര്‍ന്നാണ് നേതാക്കള്‍ പ്രവര്‍ത്തിക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റ തോല്‍വിക്ക് കാരണം പ്രചാരണത്തിലുള്ള വീഴ്‌ചയാണെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് പ്രചാരണ ഏകോപനത്തിനായി മുതിര്‍ന്ന നേതാക്കളെ ഇറക്കാന്‍ എഐസിസി തീരുമാനിച്ചത്.
Read also: റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ