ഗുവാഹത്തി: കന്നുകാലിക്കടത്ത് തടയുന്നതിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ സംസ്‌ഥാന സർക്കാർ പശു സംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് അസം ഗവർണർ ജഗദീഷ് മുഖി. 15ആം അസം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആളുകൾ പശുക്കളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, അതിനെയൊരു വിശുദ്ധ മൃഗമായാണ് കണക്കാക്കുന്നത്; അദ്ദേഹം പറയുന്നു.
“അടുത്ത നിയമസഭാ സമ്മേളനത്തിൽ പശു സംരക്ഷണ ബിൽ അവതരിപ്പിക്കാൻ എന്റെ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഞാൻ സന്തോഷപൂർവം അറിയിക്കുന്നു. കന്നുകാലികളെ കടത്തുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തുന്നതാണ് നിർദ്ദിഷ്‌ട ബിൽ, ”- അദ്ദേഹം പറഞ്ഞു.
മൃഗങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ സീറോ ടോളറൻസ് നയം നടപ്പാക്കുമെന്നും അസമിന് പുറത്തേക്ക് കന്നുകാലികളെ കടത്തുന്നവർക്ക് എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു. ബിൽ പാസായിക്കഴിഞ്ഞാൽ, സമാന നിയമം കൊണ്ടുവന്ന സംസ്‌ഥാനങ്ങളുമായി അസം കൈകോർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ‘മുതലകള്‍ നിഷ്‌കളങ്കരാണ്’; പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി