തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം 21 മുതല്‍ സംസ്‌ഥാനത്ത് പര്യടനം നടത്തും. വിവിധ രാഷ്‌ട്രീയ കക്ഷികളുമായും ഉദ്യോഗസ്‌ഥരുമായും കേന്ദ്രസംഘം കൂടിക്കാഴ്‌ച നടത്തും. 21ന് തലസ്‌ഥാനത്തും 22ന് രാവിലെ കണ്ണൂരിലും ഉച്ചക്ക് എറണാകുളത്തും സംഘം പര്യടനം നടത്തിയ ശേഷമായിരിക്കും കോവിഡ് കാല തിരഞ്ഞെടുപ്പിന്റെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുക.
എണ്‍പത് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍വോട്ട് ചെയ്യാമെന്ന വിഷയത്തില്‍ ആരോഗ്യവകുപ്പുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. തദ്ദേശ തിരഞ്ഞെടുപ്പിലെ പോസ്‌റ്റല്‍ ബാലറ്റ് വിതരണത്തില്‍ ചിലയിടങ്ങളില്‍ നിന്ന് അതൃപ്‌തി രേഖപ്പെടുത്തിയതിനാൽ പരാതികള്‍ പരിശോധിച്ച് ക്രമീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഒരേ പദവിയില്‍ മൂന്നുവര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്‌ഥരെ തിരഞ്ഞെടുപ്പിന് മുന്‍പ് സ്‌ഥലം മാറ്റണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഡിജിപിക്ക് ബാധകമാക്കിയിട്ടില്ല. കണ്ണൂരിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ കേന്ദ്രസംഘം കണ്ണൂര്‍ ജില്ലയെ പ്രത്യേകം പരിഗണിക്കും. മാവോയിസ്‌റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ബൂത്തുകളിലും സുരക്ഷ വര്‍ധിപ്പിക്കും.
Read also: വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ല; തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം; ജസ്‌റ്റിസ് കെമാൽ പാഷ