അട്ടപ്പാടി ശിശുമരണം; റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ

By Trainee Reporter, Malabar News
Kalamasery adoption
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിൽ റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ. ശിശുമരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏഴ് ദിവസത്തിനകം റിപ്പോർട് നൽകാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് നടപടി.

ചീഫ് സെക്രട്ടറിക്കും പാലക്കാട് ജില്ലാ കളക്‌ടർക്കുമാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി നേതാവും മുൻ എംപിയുമായ പ്രൊഫ. റിച്ചാർഡ് ഹേ ആണ് കേന്ദ്ര പട്ടികവർഗ കമ്മീഷന് പരാതി നൽകിയത്. കഴിഞ്ഞ വർഷം മാത്രം ഒമ്പത് നവജാത ശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

ഈ വർഷം ജനുവരിയിലും മാർച്ചിലും രണ്ട് ശിശുമരണങ്ങൾ അട്ടപ്പാടിയിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഈ മാസം ഒന്നിന് ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞും ജനുവരി പത്തിന് പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

Most Read: കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കും; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE