തിരുവനന്തപുരം: കെ-റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രക്‌തം ചിന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്. ഇരുപതിനായിരം ബൂത്ത് സമ്മേളനങ്ങൾ ഇതിനോടകം സംഘടിപ്പിച്ച് കഴിഞ്ഞു.
വിവിധ തുറകളിൽപ്പെട്ടവർ ബൂത്ത് സമ്മേളനങ്ങളിൽ പങ്കെടുത്തു. സർവകാല റെക്കോർഡിലാണ് സമർപ്പണ നിധിയെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ കൈകൾ ബന്ധിച്ച നിലയിലാണ്. പോലീസിനെ നയിക്കുന്നതും സിപിഎമ്മാണ്. പ്രതിഷേധമുയർത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ചുമതലകൾ നിർവഹിക്കുന്നതിൽ മുഖ്യമന്ത്രി പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്‌ഥാനത്ത് ബിജെപിയുടെ വളർച്ച തടയാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിനായി ഇസ്‌ലാമിക സംഘടനകളുടെ സഹായം തേടുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ സ്‌ത്രീകൾ സുരക്ഷിതരല്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴയിൽ സംഘടിപ്പിച്ച ബിജെപിയുടെ സംസ്‌ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഉപരോധത്തിന് മറുപടി; യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിർത്തുമെന്ന് റഷ്യ