റിയാദ്: സ്‌ഫോടക വസ്‌തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് ആക്രമണ നീക്കം നടത്തി 24 മണിക്കൂറിനിടെ വീണ്ടും സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോൺ ഉപയോഗിച്ച് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് ആക്രമണശ്രമം നടത്തിയത്.
എന്നാൽ സൗദി സഖ്യസേന ആക്രമണത്തെ പരാജയപ്പെടുത്തി. ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ഹൂതികള്‍ രണ്ടു ഡ്രോണുകള്‍ തൊടുത്തുവിട്ടത്. ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിനു മുമ്പായി ഡ്രോണുകള്‍ കണ്ടെത്തി വെടി വെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്‌താവ് അറിയിച്ചു.
തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമവും അവസാന നിമിഷത്തില്‍ സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. ആക്രമണത്തിന് തയ്യാറാക്കിയ സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ യെമനിലെ അല്‍സലീഫില്‍ വെച്ച് സഖ്യസേന തകര്‍ക്കുകയായിരുന്നു.
Kerala News: കരിപ്പൂർ വിമാനാപകടം; അന്വേഷണ റിപ്പോർട് പഠിക്കാൻ വിദഗ്‌ധ സമിതി