അഴിയൂർ ബ്രാഞ്ച് കനാൽ; 14 കിലോമീറ്ററോളം വെള്ളമെത്തി

By Staff Reporter, Malabar News
adiyur-kanal
അറ്റകുറ്റപ്പണി നടത്താതെ ഉപയോഗശൂന്യമായ ആദിയൂർ കോൺക്രീറ്റ് നീർപ്പാലം
Ajwa Travels

വടകര: അഴിയൂർ ബ്രാഞ്ച് കനാലിൽ എട്ട് വർഷത്തിനുശേഷം വെള്ളമെത്തിയത് 14 കിലോമീറ്റർ വരെ. മൂന്ന് കിലോമീറ്റർകൂടി ഇനി വെള്ളമെത്തണം. ഒപ്പം രണ്ട് കൈക്കനാലുകളിലും വെള്ളമെത്തേണ്ടതുണ്ട്. ഇതിൽ ഏറാമല കൈക്കനാലിലെ ആദിയൂർ കോൺക്രീറ്റ് നീർപ്പാലം അറ്റകുറ്റപ്പണി നടത്താത്തത് പ്രദേശവാസികൾക്ക് തിരിച്ചടിയായി.

മൊത്തം 17 കിലോമീറ്ററുള്ള അഴിയൂർ ബ്രാഞ്ച് കനാലിൽ 14 കിലോമീറ്റർവരെ വെള്ളമെത്തിയശേഷം ജലവിതരണം നിർത്തേണ്ടി വരികയായിരുന്നു. കുറച്ചുഭാഗത്ത് മണ്ണെടുത്തുമാറ്റാത്തതാണ് പ്രശ്‌നം. ഇവിടെ ചില ഭാഗത്ത് 60 സെന്റീമീറ്റർ കനത്തിൽ മണ്ണുണ്ട്. ഇതോടെ വെള്ളം പിറകോട്ടേക്ക് നിറഞ്ഞുകവിയാൻ തുടങ്ങി.

തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പെട്ടെന്നുതന്നെ മണ്ണെടുത്തുമാറ്റാനുള്ള നടപടികൾ പഞ്ചായത്ത് ചെയ്യും. ഒരാഴ്‌ച കൊണ്ട് പ്രവൃത്തി തീരുമെന്നാണ് പ്രതീക്ഷ. ഇത് പൂർത്തിയായാലുടൻ ബാക്കി സ്‌ഥലത്തേക്ക് കൂടി വെള്ളം തുറന്നുവിടുമെന്ന് കുറ്റ്യാടി ജലസേചനവിഭാഗം ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. ഇതോടെ കനാലിന്റെ ഏറ്റവും അവസാനം ഭാഗം വരെ വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.

Read Also: രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE