തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ വീണ്ടും സമരത്തിന്. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഇന്ന് രാവിലെ മുതൽ സമരം ആരംഭിക്കും. കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം എന്നാണ് അനുപമയുടെ ആവശ്യം.
ആരോപണവിധേയരായ ഉദ്യോഗസ്‌ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും അനുപമ ആവശ്യപ്പെടുന്നു. ഷിജൂഖാനേയും സിഡബ്‌ള്യൂസി ചെയർ പേഴ്‌സൺ സുനന്ദയേയും തൽസ്‌ഥാനങ്ങളിൽ നിന്ന് മാറ്റണം എന്നും അനുപമ ആവശ്യപ്പെടുന്നു.
കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് സിഡ്ബ്‌ള്യൂസിക്ക് തീരുമാനമെടുക്കാമെന്ന് കോടതി ഒന്നാം തീയതി ഉത്തരവിട്ടിരുന്നു. കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ഡിഎൻഎ ടെസ്‌റ്റ് നടത്തുന്നതിനുമെല്ലാം അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പതിനൊന്നാം തീയതി ആയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് അനുപമ പറയുന്നു.
Read Also: ചെന്നൈയിൽ കനത്ത മഴ; ട്രെയിൻ സർവീസ് നിർത്തിവെച്ചു