കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റിയതിൽ മരണസംഖ്യ ഒമ്പതായി. 37 പേര്‍ ആശുപത്രികളില്‍ ചികിൽസയിലുണ്ടെന്നും ട്രെയിനില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സിലിഗുരിയിലെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ ജല്‍പായുഗിരിയിലെയും മെയ്‌നാഗുരിയിലെയും ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നത്.
ഇന്നലെ വൈകിട്ട് 5.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. രാജസ്‌ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീർ എക്‌സ്‌പ്രസ് ആണ് പാളം തെറ്റിയത്. പശ്‌ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിന്റെ അഞ്ചോളം ബോഗികൾ മറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: മന്ത്രവാദം നടത്തിയെന്ന് ആരോപണം; സ്‍ത്രീയെ ആക്രമിച്ച് തീകൊളുത്തി