മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാര്‍ കൂടി വരുന്ന 15 ദിവസത്തിനുള്ളില്‍ രാജി വെക്കുമെന്നും സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം വരുമെന്നും മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു. കൂടാതെ ഗതാഗത മന്ത്രി അനില്‍ പരബും അഴിമതി ആരോപണത്തിന്റെ പിടിയിലാണ്. ഇതിന് പിന്നാലെയാണ് ഇനിയും രണ്ട് സംസ്‌ഥാന മന്ത്രിമാര്‍ക്ക് രാജി വെക്കേണ്ടിവരുമെന്ന ഭീഷണിയുമായി ബിജെപി അധ്യക്ഷന്‍ രംഗത്ത് എത്തിയത്.
മന്ത്രിമാര്‍ക്കെതിരെ ചിലര്‍ കോടതിയില്‍ പോകും. തുടര്‍ന്ന് അവര്‍ രാജിവെക്കേണ്ടി വരും, എന്നായിരുന്നു ആരുടേയും പേര് പരാമര്‍ശിക്കാതെ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്. രാഷ്‌ട്രപതി ഭരണം വരാന്‍ മറ്റെന്ത് കാരണമാണ് വേണ്ടതെന്ന് വിദഗ്ധര്‍ വ്യക്‌തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെ എൻഐഎ കോടതിയിൽ നൽകിയ വിവരങ്ങളാണ് മഹാരാഷ്‌ട്ര സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. മന്ത്രിമാരുൾപ്പെട്ട വിവാദത്തിൽ നൽകിയ കത്തിൽ ഗതാഗത മന്ത്രി അനിൽ പരബും പണം പിരിച്ച് നൽകാൻ ആവശ്യപ്പെട്ടതായി വ്യക്‌തമാക്കുന്നു.
രാജിവെച്ച ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് രണ്ട് കോടിയും ഗതാഗത മന്ത്രി അനിൽ പരബ് 50 കോടിയും പിരിച്ചു നൽകാൻ ആവശ്യപ്പെട്ടു എന്നതാണ് സച്ചിൻ വാസെയുടെ കത്തിലെ ഉള്ളടക്കം. എന്നാല്‍ ശിവസേന നേതാവ് കൂടിയായ അനില്‍ പരബ് തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചിരുന്നു.
Read also: വിജയ് മുന്നോട്ട് വച്ചത് സമത്വത്തിന്റെ സന്ദേശം; പിതാവ് എസ്എ ചന്ദ്രശേഖര്‍