ലക്‌നൗ: പീഡനക്കേസില്‍ പ്രതിയായിരുന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിൻമയാനന്ദിനെ വെറുതെ വിട്ടു. ലഖ്‌നൗ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. അഭിഭാഷക വിദ്യാർഥിയാണ് ഇയാൾക്കെതിരെ പീഡനക്കേസ് നല്‍കിയത്.
എന്നാൽ പെൺകുട്ടി മൊഴി മാറ്റിയതോടെയാണ് ചിൻമയാനന്ദിനെ കോടതി വെറുതെ വിട്ടത്. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിൻമയാനന്ദിനെതിരെ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയേയും കുറ്റ വിമുക്‌തയാക്കി
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ചിൻമയാനന്ദ് ഡയറക്‌റായ കോളേജിലെ വിദ്യാർഥിനിയായിരുന്ന പെണ്‍കുട്ടിയാണ് ഇയാൾക്കെതിരെ ആരോപണം ഉന്നയിച്ചത്. കേസില്‍ അറസ്‌റ്റിലായ ചിൻമയാനന്ദിന് പിന്നീട് അലഹാബാദ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇയാളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: ആദായനികുതി റെയ്‌ഡ് സ്‌ഥാനാർഥികളെ വേട്ടയാടുന്നു; പരാതി നൽകി ഡിഎംകെ