മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച സ്‌കോർപിയോ കൊണ്ടിടുകയും ഉടമയെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കും. ഇതിനായി നടപടികൾ ആരംഭിച്ചു. കേസിൽ സച്ചിൻ വാസെയുടെ പങ്ക് വ്യക്‌തമാക്കി എൻഐഎ മുംബൈ പോലീസ് കമ്മീഷണർക്ക് റിപ്പോർട് നൽകി.
സച്ചിനെതിരെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. സച്ചിൻ അന്വേഷിച്ച കേസുകളുമായി ബന്ധപ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. ടിആർപി തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനിടെ ബ്രോഡ്‌കാസ്‌റ്റ് ഓഡിയൻസ് റിസർച് കൗൺസിലിൽ നിന്ന് 30 ലക്ഷം രൂപ ഇയാൾ കൈക്കൂലി വാങ്ങിയതായി കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും വെളിപ്പെടുത്തിയിരുന്നു.
Also Read: കോവിഡിനെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണം; പ്രധാനമന്ത്രി