ഗുവാഹത്തി: അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കിയേക്കും. മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുമാവിയ ചൗങ്കോയാണ് ഞായറാഴ്‌ച്ച ഇക്കാര്യം അറിയിച്ചത്. കേസെടുത്തതിനെ കുറിച്ച് താനോ മുഖ്യമന്ത്രിയോ അറിഞ്ഞിരുന്നില്ല. കേസില്‍ പുനഃപരിശോധന നടത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മക്കൊപ്പം ആറ് മുതിര്‍ന്ന ഉദ്യോഗസ്‌ഥരും 200ഓളം പോലീസുകാരും പ്രതിപ്പട്ടികയിലുണ്ട്. അസം ഇന്‍സ്‌പെക്‌ടര്‍ ജനറല്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍, സൂപ്രണ്ട് ഓഫ് പോലീസ് തുടങ്ങിയവർക്ക് എതിരെയാണ് മിസോറാമിലെ കോല്‍സിബ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. നേരത്തെ മിസോറാമിലെ പല പ്രമുഖര്‍ക്കുമെതിരെ അസം പോലീസും സമന്‍സ് നല്‍കിയിരുന്നു.
അന്വേഷണവുമായി സഹകരിക്കാൻ തൻ തയ്യാറാണെന്നും എന്നാല്‍, നിഷ്‌പക്ഷമായ ഏജന്‍സി അന്വേഷണം നടത്തണമെന്നും അസം മുഖ്യമന്ത്രി ബിശ്വ ശര്‍മ പറഞ്ഞിരുന്നു. സംസ്‌ഥാനങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകളായി അതിര്‍ത്തി തര്‍ക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ചയുണ്ടായ സംഘർഷത്തിൽ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
Read also: പ്രതിപക്ഷ ഐക്യത്തിൽ പാർട്ടി നിലപാട്; തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ട് പിബി