മുംബൈ: മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിന്റെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ആദ്യ കുറ്റപത്രം സമർപ്പിച്ചു. കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചെന്നും ദേശ്‌മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്‌ജീവ് പാലാൻഡെ, പേഴ്‌സണൽ അസിസ്‌റ്റന്റ് കുന്ദൻ ഷിൻഡെ എന്നിവരുടെ പേര് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
4,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചതായാണ് ഇഡി ഉദ്യോഗസ്‌ഥർ പറയുന്നത്. മുംബൈയിലും നാഗ്‌പൂരിലും നടത്തിയ തിരിച്ചിലിന് ഒടുവിലാണ് നേരത്തെ ഷിൻഡെയും, പലാൻഡെയും അറസ്‌റ്റിലായത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിന്റെ അടിസ്‌ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ ദേശ്‌മുഖിന് എതിരെ അന്വേഷണം ആരംഭിച്ചത്..
മുംബൈയിലെ ബാറുകളിൽ നിന്ന് പണം കോഴയായി സ്വീകരിച്ചുവെന്നും, കള്ളപ്പണം വെളുപ്പിച്ചുവെന്നുമാണ് ദേശ്‌മുഖിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങൾ.
ദേശ്‌മുഖിന്റെ നിർദ്ദേശ പ്രകാരം മുംബൈ പോലീസിലെ മുൻ ഓഫിസറായിരുന്ന സച്ചിൻ വാസെ ബാറുകളിൽ നിന്ന് 4.7 കോടി രൂപയോളം പിരിച്ചെടുത്തതായി മൊഴി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ ദേശ്‌മുഖ് മന്ത്രിസ്‌ഥാനം രാജിവച്ചത്.
Read Also: അഫ്‍ഗാന്‍ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം നടത്താൻ കേന്ദ്രം