ലണ്ടന്‍: ഓഗസ്‌റ്റ് മാസത്തോടെ ബ്രിട്ടണില്‍ നിന്നും കൊറോണ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ളൈവ് ഡിക്‌സ്. ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
”ഓഗസ്‌റ്റ് മാസം ആകുന്നതോടെ ഞങ്ങൾ കൊറോണ വൈറസിൽ നിന്ന് മുക്‌തരാകും. വാക്‌സിനേഷൻ പദ്ധതികൾ 2022 തുടക്കം വരെ തുടരാവുന്നതാണ്,”- ക്ളൈവ് ഡിക്‌സ് പറഞ്ഞു. ഈ വർഷം അവസാനമാകുമ്പോഴേക്കും എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ജൂലായ് അവസാനത്തോടെ എല്ലാവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ വന്നിട്ടുള്ള എല്ലാ കൊറോണ വൈറസ് വകഭേദങ്ങൾക്കും എതിരെയുള്ള പ്രതിരോധ കവചം ബ്രിട്ടണിലെ ജനതക്ക് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
51 മില്യണ്‍ വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്. ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രസെനക, മോഡേണ, ഫൈസര്‍ എന്നീ വിവിധ ഗ്രൂപ്പുകള്‍ നിര്‍മിച്ച വാക്‌സിനുകള്‍ ബ്രിട്ടണില്‍ വിതരണം ചെയ്‌തിരുന്നു. കൂടാതെ ജനസംഖ്യയിലെ മുതിർന്ന പകുതിയോളം ആളുകൾക്ക് ആദ്യ ഡോസ് വാക്‌സിനെങ്കിലും നൽകിയ രണ്ടാമത്തെ രാജ്യം കൂടിയാണ് ബ്രിട്ടൺ.
Also Read: ബംഗാൾ സംഘർഷം; റിപ്പോർട് വൈകുന്നു; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ