ബ്രിട്ടീഷ് പ്രധാനമന്ത്രിപദം; ഋഷി സുനക് അവസാന റൗണ്ടിൽ

By Staff Reporter, Malabar News
rishi-sunak
Ajwa Travels

ലണ്ടൻ: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തേടിയുള്ള മൽസരത്തില്‍ ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ട് വോട്ടിംഗില്‍ 118 വോട്ടുകള്‍ക്ക് ഋഷി വിജയിച്ചു. ബോറിസ് ജോണ്‍സണു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായി മാറാന്‍ ഇദ്ദേഹത്തിന് ഇനി അവസാനത്തെ രണ്ടു കടമ്പകള്‍ മാത്രമാണ് കടക്കാനുള്ളത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള നാലാം റൗണ്ട് വോട്ടെടുപ്പിലും, ഋഷി സുനക്ക് ഒന്നാം സ്‌ഥാനം നിലനിര്‍ത്തി, മൂന്നാം റൗണ്ടില്‍ 115ല്‍ നിന്ന് 118 ആയി വോട്ട് വിഹിതം വര്‍ധിപ്പിച്ചു, ട്രേഡ് മന്ത്രി പെന്നി മൊര്‍ഡോണ്ടിന് 92 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടും ലഭിച്ചു. പ്രധാനമായും രണ്ടാം സ്‌ഥാനത്തേക്കുള്ള മൽസരമാണ് ഇവിടെ നടക്കുന്നത്.

ഇപ്പോള്‍ 118 എംപിമാരുടെ പിന്തുണയുള്ള ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി, അവസാന രണ്ടില്‍ തന്റെ സ്‌ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. രണ്ടു പേരുടെ വോട്ടു കൂടി നേടിയാല്‍ അതായത് 120 വോട്ടുകള്‍ ലഭിച്ചാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്നിലൊന്ന് എംപിമാരുടെ പിന്തുണ ലഭിക്കും.

പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്‌ഥാനാർഥി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി സെപ്റ്റംബര്‍ 5ന് തിരഞ്ഞെടുക്കപ്പെടും.

Read Also: ശബരീനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി; പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE