മകരവിളക്കിന് ശേഷം ബസ് ചാർജ് വർധന, കണ്‍സെഷന്‍ നിരക്കും കൂട്ടേണ്ടിവരും; മന്ത്രി

By Desk Reporter, Malabar News
Bus fare hike after Makaravilakku
Ajwa Travels

തിരുവനന്തപുരം: ശബരിമല മകരവിളക്കിന് ശേഷം സംസ്‌ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കും കൂട്ടേണ്ടി വരും. ഇതുസംബന്ധിച്ച് ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ കമ്മീഷനുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് ഉടമകൾ അനിശ്‌ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം വിദ്യാർഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യമാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്.

മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാർഥികളുടെ കണ്‍സെഷന്‍ നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണം. വിദ്യാർഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധന വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്‌ത സമര സമിതി വ്യക്‌തമാക്കിയിട്ടുണ്ട്.

അതേസമയം ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തരുതെന്നാണ് വിദ്യാർഥി സംഘടനകള്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ അറിയിച്ചത്. കണ്‍സെഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യം ഉന്നയിച്ചതോടെ ആയിരുന്നു വിദ്യാർഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും ചർച്ച നടത്തിയത്.

എന്നാൽ, ഇതിനെ എതിർത്ത വിദ്യാർഥി സംഘടനകൾ ആവശ്യം പ്രായോഗികമല്ലെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ കമ്മീഷനുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്ന് ആന്റണി രാജു അറിയിച്ചു.

Most Read:  ‘ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, റോഡിൽ എറിയുന്നു’; ആശങ്ക അറിയിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE