പഠനത്തോടൊപ്പം വരുമാനവും; വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി ധനമന്ത്രി

By Team Member, Malabar News
Finance Minister
Ajwa Travels

തിരുവനന്തപുരം: വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും ലഭിക്കുന്നതിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉന്നത വിദ്യഭ്യാസ മേഖലയിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. എഞ്ചിനിയറിംഗ് കോളജുകൾ, ആർട്ട്‌സ് കോളജുകൾ, പോളി ടെക്‌നിക് എന്നിവയോട് ചേർന്ന് ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ചെറിയ വ്യവസായ യൂണിറ്റുകൾ തുടങ്ങും. ഇതിലൂടെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉൽപാദന പ്രക്രിയയിൽ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും.

കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ സർവകലാശാലകൾക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു. സർവകലാശാലകളിൽ സ്‌റ്റാർട്ട് അപ് ഇൻക്യുബേഷൻ സെന്ററുകൾക്ക് 20 കോടി രൂപയും സർവകലാശാലകളിൽ ഇന്റർനാഷണൽ ഹോസ്‌റ്റൽ സൗകര്യവും ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗ വേളയിൽ ധനമന്ത്രി അറിയിച്ചു.

സംസ്‌ഥാനത്തെ കോളേജുകളിൽ 1500 പുതിയ ഹോസ്‌റ്റൽ റൂമുകളും, 150 ഇന്റർനാഷണൽ ഹോസ്‌റ്റൽ റൂമുകളും ആരംഭിക്കും. 100 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കൂടാതെ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നോവേഷൻ കേന്ദ്രം 100 കോടി രൂപ ചിലവിൽ നിർമിക്കുമെന്നും, ജിനോമിക് ഡാറ്റാ സെന്റർ സ്‌ഥാപിക്കാൻ 50 കോടി മാറ്റിവച്ചതായും ധനമന്ത്രി വ്യക്‌തമാക്കി.

Read also: തലസ്‌ഥാനത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക്; കണ്ണൂരിൽ പുതിയ ഐടി പാർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE