ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം (സിറ്റിസണ്‍ഷിപ്പ് അമന്‍മെന്റ് ആക്‌ട്) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതാവും പശ്‌ചിമ ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്‌ചക്കിടെയാണ് ഈ പരാമര്‍ശം.
അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ളാദേശ്, പാകിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യൻ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമമാണ് സിഎഎ. കോവിഡ് വാക്‌സിനേഷന്റ മൂന്നാം ഡോസ് പൂര്‍ത്തിയാകുന്നത് അനുസരിച്ച് സിഎഎയുമായി മുന്നോട്ട് പോകാനാണ് പാര്‍ലമെന്റില്‍ വെച്ച് നടന്ന കൂടിക്കാഴ്‌ചയില്‍ തീരുമാനമായത്.
അതേസമയം, 2022 ഏപ്രിലില്‍ ആരംഭിച്ച ബൂസ്‌റ്റര്‍ഡോസ് വാക്‌സിനേഷന്‍ ഒൻപത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നതായി സുവേന്ദു അധികാരി പറഞ്ഞു. പശ്‌ചിമ ബംഗാളില്‍ നടന്നു കൊണ്ടിരിക്കുന്ന ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ചും അമിത് ഷായും സുവേന്ദു അധികാരിയുമായുള്ള ചര്‍ച്ചയില്‍ സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Read Also: ശ്രീറാമിന്റെ പുതിയ നിയമനം; അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി